ശബരിമല തിരുവാഭരണ പാതയിൽ നിന്നിരുന്ന മരങ്ങൾ രാത്രിയിൽ മുറിച്ചു കടത്താൻ ശ്രമം
റാന്നി :പന്തളം ശബരിമല തിരുവാഭരണ പാതയിൽ നിന്നിരുന്ന മരങ്ങൾ രാത്രിയിൽ മുറിച്ചു കടത്താൻ ശ്രമം.കഴിഞ്ഞ 5 കൊല്ലം മുൻപ് അപകടകരമായി നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ റാന്നി പഞ്ചായത്ത് തീരുമാനിക്കുകയും ഫോറസ്ററ് വിഭാഗം വില നിച്ഛയിക്കുകയും നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.ഈ സമയം വസ്തു ഉടമ റാന്നി മുൻസിഫ് കോടതിയിൽ തർക്കം ഉന്നയിക്കുകയും ചെയ്തു.മൂന്ന് വർഷത്തിന് ശേഷം കേസ് നൽകിയവർ തന്നെ പിൻവലിച്ചു.ശേഷം പഞ്ചായത്തിന്റ അധീനതയിൽ ഉള്ള വസ്തുവിലെ തേക്കും,അഞ്ഞിലിയും,റബറും ഉൾപ്പടെ 16 മരങ്ങളാണ് മുറിച്ചിട്ടത്.രാത്രിയിൽ കടത്തുന്നതിനായിട്ടുള്ള നീക്കങ്ങൾ നടത്തി എങ്കിലും ഏതിർപ്പുകൾ കാരണം നടന്നില്ല.വിവരങ്ങൾ റാന്നി LR തഹസീൽദ്ധാരേയും,പഞ്ചായത്ത് സെക്രട്ടറിയെയും തിരുവാഭരണ പാത സംരക്ഷണ സമിതി ധരിപ്പിച്ചിട്ടുണ്ട്.അതിൻ പ്രകാരം വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു,മഹാസറും തയാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ചു.ബഹു :ഹൈക്കോടതി നിർദ്ദേശപ്രകാരം ഒഴിപ്പിക്കൽ നടപടികൾ നടക്കുമ്പോൾ ആണ് ലക്ഷങ്ങളുടെ തടി കടത്തുന്നതിന് ശ്രമിക്കുന്നത്.വസ്തു ഉടമ പറയുന്നത് താടികളും മറ്റും നീക്കം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയ പ്രകാരം ആണ് മുറിച്ചു മാറ്റിയതെന്നാണ്.
പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിൽ പിഴവുണ്ടെന്നും,അത് മാറ്റി നൽകി എന്നുമാണ് പറയുന്നത്.എന്തായാലും സർക്കാർ സ്ഥലത്തെ മരം മുറിച്ചു കടത്തുന്നത് നിയമപരമായി തെറ്റുതന്നെ ആണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി അഭിപ്രായംപെട്ടു.ബന്ധപ്പെട്ടവർ ആരായാലും നിയമപരമായി നടപടി സ്വീകരിക്കണം എന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു.ഇങ്ങനെ ഉള്ള സംഭവങ്ങളെ ജില്ലാ ഭരണകൂടം ഗൗരവമായി കണ്ടില്ല എങ്കിൽ പന്തളം മുതൽ ളാഹ വരെ കോടികൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചു മാറ്റപ്പെടുമെന്നും പറഞ്ഞു.
No comments: