മുൻ ഉപ രാഷ്ടപതി രാജ്യ ദ്രോഹി എന്ന പുതിയ വാർത്തകൾ വരുന്നത് ഭാരതത്തെ പിടിച്ചു കുലുക്കുന്നു

1990 - 1992 കാലയളവില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായി ഇറാനില്‍ സേവനം അനുഷ്ഠിക്കവേ മുൻ ഉപ രാഷ്ട്ര പാതി ഹമീദ് അന്‍സാരി റോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിട്ടുണ്ടെന്ന് മുൻ റോ (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥൻ. റോയുടെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പദ്ധതി സംബന്ധിച്ച് നയതന്ത്ര പ്രതിനിധി ആയിരിക്കേ ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗമായ സവക്കിനാണ് അന്‍സാരി വിവരങ്ങള്‍ കൈമാറിയത്. റോയുടെ അതീവ രഹസ്യ പദ്ധതിയാണ് ഹമീദ് അന്‍സാരി ഇറാനെ അറിയിച്ചതെന്നും ആരോപിക്കുന്നുണ്ട്.

ഇറാനിലെ കോം പ്രവിശ്യയിലേക്ക് കടക്കുന്ന കശ്മീരി യുവാക്കള്‍ക്കെതിരെയുള്ള റോയുടെ നടപടികള്‍  സംബന്ധിച്ചും ഹമീദ് അന്‍സാരി അന്വേഷണം നടത്തിയിരുന്നെന്നും ആരോപണമുണ്ട്. കശ്മീരില്‍ നിന്നും യുവാക്കളെ ഇറാനിലെത്തിച്ച് പരിശീലനം നല്‍കിയിരുന്നു. ഇതിനെതിരെ റോയുടെ നടപടികള്‍ അന്‍സാരി സവക്കിനെ അറിയിച്ചെന്നും ആരോപിക്കുന്നുണ്ട്.

ഇതാദ്യമായല്ല ഹമീദ് അൻസാരിക്കെതിരെ ആരോപണം ഉയരുന്നത്.  2017 ലും റോ ഉദ്യോഗസ്ഥന്‍ അന്‍സാരിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

ഇന്ത്യയുടെ രഹസ്യങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപണ വിധേയനായ മുന്‍ ഉപരാഷ്ട്രപതി കേരളത്തില്‍ നിരോധിത സംഘടനയുടെ യോഗത്തിലും പങ്കെടുത്തു. നിരോധിത സംഘടനയായ സിമിയുടെ പുതിയ രൂപമായ പോപ്പുലര്‍ ഫ്രണ്ടിന്റെ വേദിയിലാണ് അദേഹം എത്തിയത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം സംഘടിപ്പിച്ച കോഴിക്കോട്ടെ സെമിനാറിലാണ് ഹമീദ് അന്‍സാരി പങ്കെടുത്തത്. വിമന്‍സ് ഫ്രണ്ട് ദേശീയ അദ്ധ്യക്ഷ എഎസ് സൈനബ ഉള്‍പ്പെട്ട പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടത്താനായിരുന്നു ആദ്യം നിശ്ചയിരിച്ചിരുന്നത്. എന്നാല്‍ പരിപാടി വിവാദമാകുമെന്ന സാഹചര്യത്തില്‍ അവസാനനിമിഷം കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

എന്‍ഐഎ നിരീക്ഷണത്തിലുള്ള സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട്, വിമന്‍സ്ഫ്രണ്ട് നേതാക്കളായ ഇ.അബൂബക്കറും, എ.എസ് സൈനബയും തുടങ്ങിയവരും ഹമീദ് അന്‍സാരിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

No comments:

Powered by Blogger.