ശ്ചായ കാച്ചൽ

എല്ലാം ഒരു തിരക്കഥ പോലെയാണ്.  വെളുപ്പിനെ ഒരു മണിക്ക്കാറിനു  തീ പിടിക്കുന്നു.  ചാനലുകാർ എത്തുന്നു. മുഖ്യമന്ത്രി എത്തുന്നു. സന്ദീപാനന്ദ ഗിരിയോടൊപ്പം പത്രക്കാരുമായി സംസാരിക്കുന്നു.  പത്രക്കാർ ദിവസങ്ങളോളം ചർച്ച ചെയ്യുന്നു.  അവസാനം സന്ദീപാനന്ദ ഗിരി എന്ന വിഗ്രഹം ഉടഞ്ഞു വീഴുന്നു.  ഉടച്ചത്, സർക്കാരോ, പൊലീസോ, കേരളത്തിലെ മാധ്യമങ്ങളോ അല്ല.  സോഷ്യൽ മീഡിയ.  കള്ള ബടുവയുടെ ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം ഒന്നൊന്നായി പുറത്തു വന്നു. തീ കത്തിച്ചവനുമില്ല.  കത്തിപ്പിച്ചവനുമില്ല.

49 അവാർഡു തീനികൾ (മണിരത്നം ഒഴിച്ച്) ഏറെക്കാലമായി അവാർഡു കിട്ടാത്തതിന്റെ ഫ്രസ്‌ട്രേഷനിൽ ജയ് ശ്രീ രാം എന്നുച്ചരിക്കരുതെന്നു ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തയക്കുന്നു. കേരള  ബി ജെ പി ലെറ്റർ ലീഡർ ബി ഗോപാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണനെ തേച്ചൊട്ടിക്കുന്നു.  മാധ്യമങ്ങൾ വരുന്നു. ലൈവ് കൊടുക്കുന്നു.   ബി ഗോപാലകൃഷ്ണൻ ഭീഷണി പ്പെടുത്തി എന്ന് ബ്രേക്ക് വരുന്നു. അങ്ങിങ്ങായി ചർച്ചകൾ തുടങ്ങുന്നു.  അപ്പോഴേക്ക് സോഷ്യൽ മീഡിയ അടൂരിനെ എടുത്തിട്ടലക്കുന്നു.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടൂരിനെ സന്ദർശിക്കുന്നു.  മുഖ്യ മന്ത്രി സന്ദർശിക്കുന്നു.  തുടർന്ന് അടൂരിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം വിവിധ കൂടുകളിൽ നിന്ന് സോഷ്യൽ മീഡിയയിൽ നിറയുന്നു.

അങ്ങനെയെങ്കിൽ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍കര്‍, ബോളിവുഡ് നടി കങ്കണ റണൗട്ട്, വിവേക് അഗ്‌നിഹോത്രി, നര്‍ത്തകിയും രാജ്യസഭാ എംപിയുമായ സോണാല്‍ മാന്‍സിങ് എന്നിവരടങ്ങുന്ന പ്രമുഖർ പറയുന്നത് അടൂർ ഒപ്പിട്ട കാത്തു തികച്ചും തെറ്റാണെന്നും കത്തിലെ ഉള്ളടക്കം പൂർണമായും ശരിയല്ലെന്നും പറയുന്നതും മുഖ്യമന്ത്രിയും, രമേശ് ചെന്നിത്തലയും അംഗീകരിക്കേണ്ട?

അവസാനം കത്തിൽ ഒപ്പിട്ടുവെന്നു പറയുന്ന, നാലാളറിയുന്ന, മണിരത്നം താൻ ആ കത്തിൽ ഒപ്പിട്ടില്ലെന്നു പറയുന്നു.  ജയ് ശ്രീ രാം വിളി ഒരു പ്രശ്നമായേ താൻ കാണില്ലെന്ന് പറയുന്നു. 

പണ്ട് കേരളത്തിലെ പാവങ്ങളുടെ ഖജനാവിൽ നിന്ന് പണമെടുത്ത് സീറ്റു തർക്കത്തിൽ കൊല്ലപ്പെട്ടുവെന്ന് പറയുന്ന ഹരിയാനയിലെ ജുനൈദിന് കൊടുത്തത് ഏതാണ്ടിതേപോലെ ഒരു ചായ കാച്ചൽ തന്നെ. വീണ്ടും വീണ്ടും കേരളം നാണം കെടുകയാണോ?

No comments:

Powered by Blogger.