അയ്യപ്പ ഭക്തർക്കെതിരെ 40000 കേസും മൂന്നുമാസം 144 ഉം പ്രഖ്യാപിച്ചിട്ട് വാ തുറക്കാത്ത സാംസ്കാരിക നായകർ ബംഗാളിൽ ശ്രീ രാം വിളിക്കുന്നു എന്ന പരാതി പ്രധാനമന്ത്രിക്കയച്ചു എന്ന് മേനി നടിക്കുന്നത് ഒരു വഴിക്കും അംഗീകരിക്കാൻ കഴിയില്ല

ജയ് ശ്രീരാംവിളിക്കുന്നത് സഹിക്കാൻ കഴിയില്ലെങ്കിൽ അടൂർ ഗോപാലകൃഷ്‍ണനും കൂട്ടരും പേരുമാറ്റി ചന്ദ്രനിൽ പോകണമെന്ന് ബി ജെ പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ.

അയ്യപ്പ ഭക്തർക്കെതിരെ 40000 കേസും മൂന്നുമാസം 144 ഉം പ്രഖ്യാപിച്ചിട്ട് വാ തുറക്കാത്ത സാംസ്കാരിക നായകർ ബംഗാളിൽ ശ്രീ രാം വിളിക്കുന്നു എന്ന പരാതി പ്രധാനമന്ത്രിക്കയച്ചു എന്ന് മേനി നടിക്കുന്നത് ഒരു വഴിക്കും അംഗീകരിക്കാൻ കഴിയില്ല.  പെരിയയിലെ കൊലപാതകമോ, യൂണിവേഴ്സിറ്റി അഴിമതിയോ, കോളേജിലെ കത്തി കുത്തോ, ദളിതുകളെ ജയിലിലടച്ചപ്പോഴോ ഒന്നും പ്രതികരിക്കാത്തവർ എന്തുകൊണ്ടാണ് മലയാളികളെ സംബന്ധിച്ച് തികച്ചും അപ്രധാനമായ വിഷയത്തിൽ പ്രീതികരിച്ചതെന്നു കേട്ട് മലയാളികൾ ഞെട്ടി ഇരിക്കുകയാണ്. പക്ഷപാദ പരമായാണ് ഇത്തരക്കാർ പ്രതികരിക്കുന്നതെന്നു പെൻ ഇന്ത്യ ന്യൂസിനും  അഭിപ്രായമുണ്ട്. ബി ഗോപാലകൃഷ്ണന്റെ പോസ്റ്റ് താഴെ ചേർക്കുന്നു.

ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്,,കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്,,ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും,, എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം,,,
ഇൻഡ്യയിൽ ജയ് ശ്രീരാംമുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്,,, ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും,, അത് ജനാധിപത്യ അവകാശമാണ്,, ഇൻഡ്യയിൽവിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും,, ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ,,, സർ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്,,, ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും,,,, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും,,, സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ,,, മൗനവൃതത്തിലായിരുന്നൊ,,, ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ,,, പരമപുഛത്തോടെ,,,,,,,

No comments:

Powered by Blogger.