2004 കാലഘട്ടത്തിൽ കേരളത്തിൽ 100 താഴെ മോദി പ്രിയർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് കേരളം ജനതയുടെ പകുതിയിലധികം ജനങ്ങൾ മോദിയെ ആരാധിക്കുന്നവരാണ്

അടൂർ ഗോപാലകൃഷ്ണൻ, രേവതി, കമൽ, തുടങ്ങിയ സിനിമാക്കാർ മോദി വിരുദ്ധ-മോദി വെറുപ്പ് രാഷ്ട്രീയം പരത്തുകയാണ്.  മോദി എന്നത് നടപ്പു കാലത്ത് ഒരു രാഷ്ട്രീയ കാരനപ്പുറം ഒരു വലിയ വികാരമായി മാറിയിരിക്കുകയാണെന്ന് അവരറിയുന്നില്ല.  2004 കാലഘട്ടത്തിൽ കേരളത്തിൽ 100 താഴെ മോദി പ്രിയർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.  എന്നാൽ ഇന്ന് കേരളം ജനതയുടെ പകുതിയിലധികം ജനങ്ങൾ മോദിയെ ആരാധിക്കുന്നവരാണ്.  ബി ജെ പി കേരളത്തിൽ പരാജയപ്പെടുന്നു എന്നതുകൊണ്ട് മലയാളികളെല്ലാം മോദി വിരുദ്ധർ ആണെന്ന് തെറ്റി ധരിക്കരുത്.  മോദി വിഷയം വരുമ്പോൾ വല്ലാതെ മലയാളികളും ഏകീകരിക്കുന്നതു നാം കാണുന്നതാണ്.  അതിൽ ക്രിസ്ത്യാനികളും, മുസ്ലീങ്ങളുമൊക്കെയുണ്ട്. 

പിന്നിലുള്ള ശാസ്ത്രം വിവരിക്കാൻ അറിയില്ലെങ്കിലും മോദി വിരുദ്ധ പരമാർശം നടത്തിയ സിനിമക്കാരാരും പിന്നീട് ജന്മനസ്സുകളിലേക്കു കടന്നു വന്നിട്ടില്ല.  ഷാരുഖ് ഖാനും, ചിരഞ്ജീവിയും പോലും പച്ച തൊട്ടിട്ടില്ല.  അതിനുള്ള ഉദാഹരങ്ങളാണ് നിരവധി കാണുന്നത്.  കുറച്ചൊക്കെ നമുക്ക് പരിശോധിക്കാം.

ഷാരൂഖ് ഖാൻ: പ്രധാനമന്ത്രി ആയി നരേന്ദ്ര മോഡി അധികാരത്തിൽ വന്നാൽ ഞാൻ ഇന്ത്യ വിടും. ഇത് പറഞ്ഞ മഹാൻ ഇതുവരെ ഇന്ത്യ വിട്ടിട്ടില്ല.  എന്നാൽ പുള്ളിക്കാരന്റെ പണി തിയേറ്ററുകളിൽ ഇപ്പോൾ സാധാരണയായി ഓടാറില്ല.

കമാൽ ആർ ഖാൻ:  നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയാൽ ട്വിറ്റെർ ഉപേക്ഷിക്കും. അങ്ങനെ സംഭവിച്ചാൽ ട്വിറ്റെർ മാത്രമല്ല ഞാൻ ഇന്ത്യയും ഉപേക്ഷിക്കും. ഇഷ്‌ട ഇന്നും ഇന്ത്യയിൽ തന്നെയുണ്ട്. പക്ഷെ ജോലി ഒന്നുമില്ല.

റാസാമുറാദ്: മോദി എന്റെ എം പി യിൽ നിന്ന് തലപ്പാവ് ധരിക്കുന്നതു കണ്ടു പേടിക്കണം. മോദി 2011 താപ്പാവ് ധരിക്കുന്നതു നിരസിച്ചത്  മതത്തോടുള്ള വെറുപ്പാണ് (ഈദ് ഉൽ ഫിത്തർ വിരുന്നിൽ ശിവരാജ് സിംഗ് ചൗഹാൻ ധരിച്ച താപ്പാവിനെ ചൂണ്ടിയാണ് റാസ ഇങ്ങനെ പറഞ്ഞത്).  ഒരു മൂന്നാക്കിട സിനിമാക്കാരൻ മുഖ്യ മന്ത്രി ചൗഹാനൊപ്പം നിൽക്കുന്നത് ശരിയാണോ എന്നാണു അന്ന് ഉമാ ഭാരതി ചോദിച്ചത്.

ചിരഞ്ജീവി:  മോദി സ്വേച്ഛാധിപതി ആണ്; മോദി ഹിറ്റ്ലർ ആണ്. ബി ജെ പി വർഗീയ പാർട്ടിയും YSR കോൺഗ്രസ്സ് ക്രിമിനൽ പാർട്ടിയും ആണെന്നാണ്.  ഇതിനു ചിരഞ്ജീവിക്ക്‌ കിട്ടിയത് ചീമുട്ടയേറ്‌ ആണ്.

രാഖി സാവന്ത്:  ഒരു ചായക്കാരാണ് രാജ്യം ഭരിക്കാമെങ്കിൽ എനിക്ക് ഐറ്റം ഗേൾ ആയിക്കൂടെ? അവർ അന്ന് അരവിന്ദ് കെജ്‌രിവാളിനെ വിളിച്ചത് ഐറ്റം ബോയ് എന്നാണ്.മുംബൈ നോർത്ത്-വെസ്റ്റ് ൽ രാഖി  പൊട്ടിയത് വമ്പൻ നിലയിലാണ്.

ടിഗ്മാൻഷു ദുലിയ: ഞാൻ നരേന്ദ്ര മോദിയുടെ ഫാനല്ല.  മോദി അധികാരത്തിൽ വരുന്നത് എന്നെ അലോസരപ്പെടുത്തുന്നു.  അലിഗർ മുസ്‌ലിം യുണിവേഴ്സിറ്റിയിലാണ് ഇത് പറഞ്ഞത്.

ഹൻസൽ മേത്ത: ഒരു സെക്കുലർ പാർട്ടിക്ക് വോട്ടു ചെയ്യൂ.  മോദി അധികാരത്തിൽ വരുന്നത് തടയൂ. എനിക്കതു സഹിക്കാൻ കഴിയുന്നില്ല.

ഇംതിയാസ് അലി , വിശാൽ ഭരദ്വാജ് , സോയ അഖ്‌താർ , നന്ദിതാ ദാസ് , ശുഭ മുദ്ഗൽ , സ്വര ഭാസ്കർ, മഹേഷ് ഭട്ട്  തുടങ്ങി മുള്ളു മുറിക്കു മൂർഖൻ പാമ്പുകളെല്ലാം മോദി ക്കെതിരെ നില വിട്ടു പെരുമാറിയവരാണ്.  ഇത്തരക്കാരുടെ ജല്പനങ്ങൾ മോദിയെ ഹീറോ ആക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്നത് സത്യമാണ്. 

സ്‌മൃതി ഇറാനി : 2004 മോദി രാജി വെക്കണമെന്നും ഇല്ലെങ്കിൽ മരണം വരെ ഉപവസിക്കുമെന്നും പറഞ്ഞ ബി ജെ പി നേതാവ് സ്‌മൃതി പിന്നീട് മോദിയുടെ ഏറ്റവും വലിയ ഫാനും, മോദിയുടെ ബ്രാൻഡ് ബിൽഡറുമായ കഥയും ഉണ്ട്. 

No comments:

Powered by Blogger.