കൊച്ചിന്റെ ഔദ്യോഗിക അച്ഛൻ ബിനോയ് തന്നെ എന്ന് രേഘകകൾ: ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ്.

കൊച്ചിന്റെ ഔദ്യോഗിക അച്ഛൻ ബിനോയ് തന്നെ എന്ന് രേഘകകൾ: ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ബിനോയ്.

പരാതിക്കാരിയായ ബീഹാർ യുവതിയുടെ മകളുടെ അച്ഛനായി ജനന സര്‍ട്ടിഫിക്കറ്റില്‍  പേര് ചേർത്തിരിക്കുന്നത് ബിനോയിയുടെ പേര് തന്നെ.  ഗ്രെറ്റർ മുംബൈയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലാണ് ജനനസര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. 2010 ലാണ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, ബിനോയ്ക്ക് യുവതിയുമായി ബന്ധമുള്ള കാര്യം കോടിയേരിക്ക് അറിയാമായിരുന്നു. മധ്യസ്ഥത ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കോടിയേരിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. 'അമ്മ വിനോദിനിയാണ് ചർച്ചകൾക്ക് മുകയ്യെടുത്തത്. എന്നിട്ടും അച്ഛൻ കോടിയേരിക്കറിയില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ എങ്ങനെ കഴിയും?

അതേസമയം, ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണ പരാതിയില്‍ തെളിവായി പരാതിക്കാരിയുടെ പാസ്പോര്‍ട്ടും. യുവതിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2014 ലാണ് യുവതി പാസ്പോര്‍ട്ട് പുതുക്കിയത്. പാസ്പോര്‍ട്ടിന്റെ രേഖകള്‍ അടക്കം യുവതി മുംബൈ പോലീസിന് കൈമാറി. 2004ല്‍ കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ട് പുതിക്കിയപ്പോഴാണ് ബിനോയിയുടെ പേര് ചേര്‍ത്തത്. പുതുക്കിയ പാസ്പോര്‍ട്ടില്‍ യുവതിയുടെ പേരിനൊപ്പം രണ്ടാം പേരായി ബിനോയി എന്ന് ചേര്‍ത്തിട്ടുണ്ട്. കൂടാതെ ബിനോയ് ഇക്കാലയളവിൽ സ്ത്രീക്ക് പണം നൽകിയിരുന്നു എന്നും രേഖകളുണ്ട്.  

No comments:

Powered by Blogger.