പരാതി കൊടുത്ത സാജന്റെ ഭാര്യ ബീന എത്ര സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്? വനിതാ മതിലിലെങ്കിലും? പിന്നെ പരാതിയുമായി വന്നേക്കുന്നു. ഹാ ഹാ ഹ നല്ല കഥ തന്നെ!

സാജൻ ആത്മഹത്യ ചെയ്തതിൽ ആന്തൂർ നഗരസഭ ചെയർ പേഴ്സൺ പികെ ശ്യാമളയ്ക്കെതിരെ പരാതി ഉയരുന്നു എന്ന് മാധ്യമങ്ങൾ.  അതൊക്കെ മാധ്യമങ്ങളുടെ വിവരക്കേടാണ് എന്നേ ഈ ലേഖകന് പറയാനുള്ളൂ.

ആന്തൂർ നഗരസഭ ചെയർ പേഴ്സൺ പികെ ശ്യാമളയ്ക്കെതിരെ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ഇ.പി ബീന മുഖ്യമന്ത്രിക്ക് പരാതി നൽകിയതാണ് ഏറ്റവും ഒടുവിലത്തെ വാർത്ത. ബെസ്ററ്. ചീരിക്കാതെന്തു ചെയ്യും. എത്ര പരാതികൾ, ഇങ്ങനെ എത്ര പേർ നൽകിയിട്ടുണ്ട്.  പി.കെ ശ്യാമള , സെക്രട്ടറി എം.കെ ഗിരീഷ് , മുനിസിപ്പൽ എഞ്ചിനീയർ കലേഷ് എന്നിവർക്കെതിരെയാണ് പരാതി. വല്ലോം നടന്നത് തന്നെ!!!  വനിതാ മെമ്പറോടാ കളി?

കെട്ടിട നിർമ്മാണ ചട്ടങ്ങളെല്ലാം പാലിച്ചാണ് സാജൻ കൺവെൻഷൻ സെന്റർ വച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ടൗൺ പ്ളാനിംഗ് ഡിപ്പാർട്ട്മെന്റ് ഇത് അംഗീകരിച്ചിട്ടുള്ളതുമാണ്. വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ചാണ് ഓഡിറ്റോറിയം പണിഞ്ഞതെന്നും പരാതിയിൽ പറയുന്നു. ഇതുവരെ 18 കോടിയാണ് മുതൽ മുടക്കിയത്. മുടന്തൻ ന്യായങ്ങൾ ഉപയോഗിച്ച് കം‌പ്ലീഷൻ സർട്ടിഫിക്കറ്റ് തടഞ്ഞു വെക്കുകയായിരുന്നു. അല്ല ആരാ  ഇയാളോട് ആന്തൂർ ശ്യാമളയുടെ സ്വകാര്യ ഭൂമിയിൽ കെട്ടിടം പണിയാൻ പറഞ്ഞത്?  സി പി എം ആണ് ഭരിക്കുന്നതെങ്കിൽ, പഞ്ചായത്ത് സി പി എമ്മിന്റേതാണ്. അല്ലെന്നൊന്നു സമ്മതിക്കാമോ?

പഞ്ചായത്ത് കൊടുക്കുന്ന കോഴി സി പി എം കാർക്ക് മാത്രം, പഞ്ചായത്ത് കൊടുക്കുന്ന സൈക്കിൾ സി പി എം കുട്ടികൾക്ക് മാത്രം, പഞ്ചായത്ത് കൊടുക്കുന്ന കമ്പ്യൂട്ടർ  ചി പി എം ദളിതുകൾക്കു മാത്രം, പഞ്ചായത്തു കൊടുക്കുന്ന കട്ടിൽ, അത് സി പി എം അമ്മമാർക്കു മാത്രം, ഇന്നിപ്പോ ചെറിയൊരു ചെയ്ഞ്ച് ഒക്കെ വന്നിട്ടുണ്ട്. സി പി എം കാരനോ കാരിയോ ആയാൽ മാത്രം പോരാ സി പി എം സമ്മേളങ്ങളിൽ പങ്കെടുത്തിരിക്കണം. എങ്കിൽ കോഴി മുതൽ ബീമാനം വരെ കിട്ടും.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കമ്പ്ലീഷൻ പ്ലാൻ സമർപ്പിച്ചത് മുതൽ ഉദ്യോഗസ്ഥരേയും ചെയർപേഴ്സണേയും നിരന്തരം പോയി കണ്ടിട്ടും ഓഡിറ്റോറിയം തുടങ്ങാൻ ഒരിക്കലും അനുവദിക്കില്ലെന്നായിരുന്നു മറുപടിയെന്നും പരാതിയിൽ ആരോപിക്കുന്നു. ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് സാജന്റെ അദ്ധ്വാനവും സമ്പാദ്യവും നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് ആത്മഹത്യയിൽ അഭയം പ്രാപിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

പരാതി കൊടുത്ത സാജന്റെ ഭാര്യ ബീന എത്ര സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്? വനിതാ മതിലിലെങ്കിലും? പിന്നെ പരാതിയുമായി വന്നേക്കുന്നു. ഹാ ഹാ ഹ നല്ല കഥ തന്നെ!

ജില്ല സെക്രട്ടറി പി ജയരാജനല്ല കണ്ണൂർ സി പി എം എന്ന് സാജൻ മനസ്സിലാക്കാഞ്ഞത് സാജന്റെ തെറ്റ്. ഇതൊക്കെ സി ഓ ടി നസീറിന് ശിഷ്യപ്പെടണമായിരുന്നു. 

No comments:

Powered by Blogger.