പച്ച കള്ളം പ്രചരിപ്പിച്ച ചാനലുകാരനോട് കെ സുരേന്ദ്രൻ കയർത്തു: കള്ള പ്രചരണത്തിന് ഓശാന പാടി പ്രതിഷേധ കുറിപ്പുമായി പ്രസ് ക്ലബ്
ആധുനിക കാലത്ത് പത്ര പ്രവർത്തനം സ്വതന്ത്രമായിരിക്കണം എന്നൊന്നും പറയുന്നില്ല. ആർക്കും സ്വതന്ത്രമായിരിക്കാൻ പറ്റില്ല. എങ്കിലും നട്ടാൽ കുരുക്കാത്ത കള്ളത്തരം പറയാതിരിക്കാം. അതും ഒരു പൊതു പ്രവർത്തകൻ ഒരു പ്രബല സമുദായത്തെ അവരുടെ പാർട്ടി കമ്മിറ്റിയിൽ വച്ച് അവഹേളിച്ചു എന്നൊക്കെ ചാനലിലൂടെ തട്ടി വിട്ടാൽ ആത്മാഭിമാനമുള്ളവർ നേരെ ചോദിക്കും. ചോദിക്കുക തന്നെ ചെയ്യും. അതിൽ തെറ്റ് പറയാൻ കഴിയില്ല.
എൻ എസ് എസ്സിനെതിരെ പരാതി പറഞ്ഞു എന്ന കള്ള വാർത്ത കൊടുത്ത ന്യൂസ് 18 ടി വി റിപോർട്ടറുടെ മുഖത്തു നോക്കി ചോദ്യം ചെയ്ത കെ സുരേന്ദ്രനെ അഭിനന്ദിക്കുന്നു. പത്രക്കാർക്ക് റിപ്പോർട്ട് ചെയ്യാനുള്ള അവകാശം പോലെ തന്നെയാണ് കള്ള വാർത്ത കൊടുക്കുന്ന ചാനലിനെതിരെ പ്രതികരിക്കാനുള്ള അവകാശം ഒരു പൗരനുള്ളത്. അതവർ വിനിയോഗിക്കുന്നതിൽ തെറ്റില്ല. ആരെയും അവഹേളിക്കാനും, കരിവാരി തേക്കാനുമുള്ള ടൂൾ അല്ല മാധ്യമം.
കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിച്ച ആളാണ്. പത്തനംതിട്ടയിലെ എല്ലാ മാധ്യമങ്ങളും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. മാധ്യമങ്ങളെ അദ്ദേഹത്തിനും, അദ്ദേഹത്തിന് മാധ്യമങ്ങളെയും നല്ല ബഹുമാനവും, സ്നേഹവും ഉണ്ട്. അതടുത്തറിഞ്ഞിട്ടുള്ള പത്രപ്രവർത്തകരാണ് പത്തനംതിട്ടയിൽ ഉള്ളത്. ആലപ്പുഴയിലെ ടി വി 18 റിപോർട്ടറോട് അദ്ദേഹം തട്ടി ക്കയറിയിട്ടുണ്ടെങ്കിൽ തീർച്ചയായും അതിനൊരു കാരണം കാണും. അതറിയാതെ ആലപ്പുഴ പ്രസ് ക്ലബ് ഭാരവാഹികൾ കൊമ്പും കുഴലുമായി പ്രേമലേഖനം തയ്യാറാക്കി പ്രധിഷേധിച്ചത് അഹങ്കാരത്തിന്റെ മൂർത്തിമത് ഭാവമാണ്. ഇത്തരം കക്ഷികൾ പ്രസ്സ് ക്ലബ്ബുകളിൽ ഉള്ളതുകൊണ്ടാണ് മുഖ്യ മന്ത്രി പറഞ്ഞത് ഇറങ്ങി പോടാ.. എന്ന്. എന്തായാലും സംഗതിയുടെ നിജ സ്ഥിതി കെ സുരേന്ദ്രൻ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പ്രസിദ്ധപ്പെടുത്തി. അതായത് നിന്റെ ചാനലും, മഞ്ഞ പത്രവും ഇല്ലെങ്കിലും ജനങ്ങളോട് സംവദിക്കാൻ സ്വന്തം നിലയിൽ കഴിയുമെന്ന് കാണിച്ച്, ആ പ്രസ് ക്ലബ്ബിന്റെ മുഖത്തിട്ടടിക്കുകയായിരുന്നു. പോസ്റ്റിന്റെ പൂർണ രൂപം വായിക്കുക.
"മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും നെറികെട്ട ഒരു മാതൃകയ്ക്കെതിരെ റിപ്പോർട്ടറോട് മുഖത്തുനോക്കി ചോദിച്ചു എന്നത് സത്യം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഞാൻ ഏറെ ബഹുമാനിക്കുകയും ചെയ്യുന്ന സാമുദായിക സംഘടനയായ നായർ സർവ്വീസ് സൊസൈറ്റിക്കെതിരെ പാർട്ടിയോഗത്തിൽ ഞാൻ വിമർശനം നടത്തി എന്ന അങ്ങേയറ്റം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ ഒരു വാർത്ത കാലത്തുമുതൽ ന്യൂസ് 18 ചാനൽ വലിയ ബ്രേക്കിംഗ് ന്യൂസായി തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കുകയാണ്. മനപ്പൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ള ഈ വാർത്ത ബി. ജെ. പി യേയും വ്യക്തിപരമായി എന്നേയും അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം പടച്ചുവിട്ടതാണ്. പതിനായിരക്കണക്കിന് എൻ. എസ്. എസ് പ്രവർത്തകരുടെ വോട്ട് പത്തനംതിട്ടയിൽ എൻ. ഡി. എയ്ക്ക് കിട്ടിയ കാര്യം നേരത്തെ ഞാന്‍ പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. നെറികേട് കാണിച്ചാൽ നേരെ ചോദിക്കും അത് ആരായാലും. ഒരു പത്രപ്രവർത്തകനോടും അപമര്യാദയായി പെരുമാറുന്ന പതിവില്ല. പത്രപ്രവർത്തകർക്ക് ആരേയും തേജോവധം ചെയ്യാനുള്ള ലൈസൻസില്ല എന്ന വസ്തുത സി. പി. എമ്മിന്റെ പോഷകസംഘടനയായി അധഃപതിച്ച പത്രപ്രവർത്തകയൂനിയനെ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. രാഷ്ട്രീയമായി എതിർക്കാം. അതിന് മറ്റു സംഘടനകളെ അനാവശ്യമായി വലിച്ചിഴക്കുന്നത് അംഗീകരിക്കില്ല. തിരുത്താനായി ഒന്നും എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തിരുത്തേണ്ടത് ന്യൂസ് 18 ആണ്. വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകും"
ശബരിമല വിഷയത്തിലുൾപ്പടെ ഈ മാധ്യമം മോശമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന വിലയിരുത്തൽ ഭക്തർക്കിടയിലുണ്ട്. ഇത്തരം മാധ്യമങ്ങൾക്കു കുഴലൂതുക എന്ന പരിപാടി പ്രസ്സ് ക്ലബും നിർത്തണം എന്ന് മാധ്യമ പ്രവർത്തകർക്ക് തന്നെ അഭിപ്രായമുണ്ട്. തെറ്റ് ചെയ്തവരെയാണ് താക്കീതു ചെയ്യേണ്ടത്. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ അല്ല
എൻ എസ് എസ്സിനെതിരെ പരാതി പറഞ്ഞു എന്ന കള്ള വാർത്ത കൊടുത്ത ന്യൂസ് 18 ടി വി റിപോർട്ടറുടെ മുഖത്തു നോക്കി ചോദ്യം ചെയ്ത കെ സുരേന്ദ്രനെ അഭിനന്ദിക്കുന്നു. പത്രക്കാർക്ക് റിപ്പോർട്ട് ചെയ്യാനുള്ള അവകാശം പോലെ തന്നെയാണ് കള്ള വാർത്ത കൊടുക്കുന്ന ചാനലിനെതിരെ പ്രതികരിക്കാനുള്ള അവകാശം ഒരു പൗരനുള്ളത്. അതവർ വിനിയോഗിക്കുന്നതിൽ തെറ്റില്ല. ആരെയും അവഹേളിക്കാനും, കരിവാരി തേക്കാനുമുള്ള ടൂൾ അല്ല മാധ്യമം.
കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിച്ച ആളാണ്. പത്തനംതിട്ടയിലെ എല്ലാ മാധ്യമങ്ങളും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. മാധ്യമങ്ങളെ അദ്ദേഹത്തിനും, അദ്ദേഹത്തിന് മാധ്യമങ്ങളെയും നല്ല ബഹുമാനവും, സ്നേഹവും ഉണ്ട്. അതടുത്തറിഞ്ഞിട്ടുള്ള പത്രപ്രവർത്തകരാണ് പത്തനംതിട്ടയിൽ ഉള്ളത്. ആലപ്പുഴയിലെ ടി വി 18 റിപോർട്ടറോട് അദ്ദേഹം തട്ടി ക്കയറിയിട്ടുണ്ടെങ്കിൽ തീർച്ചയായും അതിനൊരു കാരണം കാണും. അതറിയാതെ ആലപ്പുഴ പ്രസ് ക്ലബ് ഭാരവാഹികൾ കൊമ്പും കുഴലുമായി പ്രേമലേഖനം തയ്യാറാക്കി പ്രധിഷേധിച്ചത് അഹങ്കാരത്തിന്റെ മൂർത്തിമത് ഭാവമാണ്. ഇത്തരം കക്ഷികൾ പ്രസ്സ് ക്ലബ്ബുകളിൽ ഉള്ളതുകൊണ്ടാണ് മുഖ്യ മന്ത്രി പറഞ്ഞത് ഇറങ്ങി പോടാ.. എന്ന്. എന്തായാലും സംഗതിയുടെ നിജ സ്ഥിതി കെ സുരേന്ദ്രൻ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പ്രസിദ്ധപ്പെടുത്തി. അതായത് നിന്റെ ചാനലും, മഞ്ഞ പത്രവും ഇല്ലെങ്കിലും ജനങ്ങളോട് സംവദിക്കാൻ സ്വന്തം നിലയിൽ കഴിയുമെന്ന് കാണിച്ച്, ആ പ്രസ് ക്ലബ്ബിന്റെ മുഖത്തിട്ടടിക്കുകയായിരുന്നു. പോസ്റ്റിന്റെ പൂർണ രൂപം വായിക്കുക.
"മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും നെറികെട്ട ഒരു മാതൃകയ്ക്കെതിരെ റിപ്പോർട്ടറോട് മുഖത്തുനോക്കി ചോദിച്ചു എന്നത് സത്യം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഞാൻ ഏറെ ബഹുമാനിക്കുകയും ചെയ്യുന്ന സാമുദായിക സംഘടനയായ നായർ സർവ്വീസ് സൊസൈറ്റിക്കെതിരെ പാർട്ടിയോഗത്തിൽ ഞാൻ വിമർശനം നടത്തി എന്ന അങ്ങേയറ്റം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ ഒരു വാർത്ത കാലത്തുമുതൽ ന്യൂസ് 18 ചാനൽ വലിയ ബ്രേക്കിംഗ് ന്യൂസായി തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കുകയാണ്. മനപ്പൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ള ഈ വാർത്ത ബി. ജെ. പി യേയും വ്യക്തിപരമായി എന്നേയും അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം പടച്ചുവിട്ടതാണ്. പതിനായിരക്കണക്കിന് എൻ. എസ്. എസ് പ്രവർത്തകരുടെ വോട്ട് പത്തനംതിട്ടയിൽ എൻ. ഡി. എയ്ക്ക് കിട്ടിയ കാര്യം നേരത്തെ ഞാന്‍ പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. നെറികേട് കാണിച്ചാൽ നേരെ ചോദിക്കും അത് ആരായാലും. ഒരു പത്രപ്രവർത്തകനോടും അപമര്യാദയായി പെരുമാറുന്ന പതിവില്ല. പത്രപ്രവർത്തകർക്ക് ആരേയും തേജോവധം ചെയ്യാനുള്ള ലൈസൻസില്ല എന്ന വസ്തുത സി. പി. എമ്മിന്റെ പോഷകസംഘടനയായി അധഃപതിച്ച പത്രപ്രവർത്തകയൂനിയനെ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. രാഷ്ട്രീയമായി എതിർക്കാം. അതിന് മറ്റു സംഘടനകളെ അനാവശ്യമായി വലിച്ചിഴക്കുന്നത് അംഗീകരിക്കില്ല. തിരുത്താനായി ഒന്നും എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തിരുത്തേണ്ടത് ന്യൂസ് 18 ആണ്. വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകും"
ശബരിമല വിഷയത്തിലുൾപ്പടെ ഈ മാധ്യമം മോശമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന വിലയിരുത്തൽ ഭക്തർക്കിടയിലുണ്ട്. ഇത്തരം മാധ്യമങ്ങൾക്കു കുഴലൂതുക എന്ന പരിപാടി പ്രസ്സ് ക്ലബും നിർത്തണം എന്ന് മാധ്യമ പ്രവർത്തകർക്ക് തന്നെ അഭിപ്രായമുണ്ട്. തെറ്റ് ചെയ്തവരെയാണ് താക്കീതു ചെയ്യേണ്ടത്. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ അല്ല
No comments: