ലാറ്റിനമേരിക്കയിൽ ഭാഗിക ഇടതുപക്ഷ കക്ഷി അധികാരത്തിൽ

വലതുപക്ഷ മുന്നേറ്റത്തിനു തടയിട്ട് പനാമയിൽ ഇടതുപക്ഷ കക്ഷി അധികാരത്തിൽ വന്നു. മെക‌്സിക്കോയിൽ ആംലോ എന്ന ഒബ്രഡോർ പ്രസിഡന്റായതിനുശേഷം ലാറ്റിനമേരിക്കയിലുണ്ടാകുന്ന ആദ്യ ഭാഗിക   ഇടതുപക്ഷ വിജയമാണ് പനാമയിലേത്.  കൊളംബിയ, അർജന്റീന,  ഹോണ്ടുറാസ്,  ബ്രസീൽ എന്നിവടങ്ങളിൽ  തിരിച്ചടി നേരിട്ട ഇടതുപക്ഷത്തിന് അല്പം  ആശ്വാസം പകരുന്നതാണ് പനാമയിലെ വാർത്ത.

മെയ് അഞ്ചിനാണ് മധ്യ അമേരിക്കൻ രാഷ്ട്രമായ പനാമയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 27 ലക്ഷം വോട്ടർമാരിൽ 72 ശതമാനം പേരും വോട്ട് ചെയ‌്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോർട്ടിസോവിന് 33.07 ശതമാനം വോട്ട് ലഭിച്ചു. തൊട്ടടുത്ത എതിരാളിയും മധ്യ വലതുപക്ഷ കക്ഷിയായ പാർടി ഓഫ് ഡെമോക്രാറ്റിക്ക് ചേഞ്ച് സ്ഥാനാർഥിയുമായ റോമുലോ റൂക‌്സിന‌് 31.07 ശതമാനം വോട്ടാണ് ലഭിച്ചത്.

ബ്രസീലിൽ ജെയിർ ബൊൾസൊനാരോ അധികാരത്തിൽ പിടിച്ചതോടെ ലാറ്റിനമേരിക്ക മുഴുവൻ വലതുപക്ഷത്തേക്ക് ചെയ്യുമെന്ന് കണക്കു കൂട്ടിയിരുന്നു.  മധ്യ ഇടതുപക്ഷക്കാരനായ ലൊറേന്റിനോ നിറ്റോ കോർട്ടിസോ പനാമയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെ ട്ടെങ്കിലും ഇടുത്തപക്ഷത്തിനു ലാറ്റിനമേരിക്കയിൽ കാര്യമായ കൂപ്പു കുത്തൽ സംഭവിച്ചിട്ടുണ്ട്.

.

No comments:

Powered by Blogger.