നീ ഇസ്ലാമിലേക്ക് മതം മാറുക: അല്ലെങ്കിൽ ഇസ്ലാം മതത്തില്‍പ്പെട്ട ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ സമ്മതിക്കുക.

എഴുത്തുകാരന്‍ കമല്‍ സി ചവറ തന്നെ കൊടിയ പീഡനത്തിനിരയാക്കുകയാണെന്ന് രണ്ടാം ഭാര്യയും ആദിവാസിസ്ത്രീയുമായ യുവതി. സ്വാതന്ത്ര്യം സമത്വം, സാഹോദര്യം എന്നിവക്ക് വേണ്ടി വാദിക്കുന്ന, സർഗാത്മക സൃഷ്ടി നടത്തുന്ന എഴുത്തുകാരനെന്നു നാഴികകക്കു നാല്പതു വട്ടം വാതോരാതെ സ്വയം സംസാരിക്കുന്ന കമൽ തനി എമ്പോക്കിയാണെന്നു തെളിയിക്കുന്നതാണ് സംഭവം.

തന്നെയും മകളെയും മതംമാറ്റത്തിന് നിര്‍ബന്ധിക്കുകയാണ്. മതംമാറ്റത്തിന് സമ്മതിക്കാത്തതിനെത്തുടര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു. കൂടാതെ കമല്‍ സി തന്നെ ബലാത്സംഗം ചെയ്തിരുന്നെന്നും യുവതി പോലീസില്‍ പരാതി നല്‍കി. തൃശൂരിലെ വാടക വീട്ടിലെത്തി ഇയാള്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണെന്നും പീഡനം സഹിക്കവയ്യാതെ ആയിരിക്കുകയാണെന്നും യുവതിയും അമ്മയും പറയുന്നു. പേരാമംഗലം പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ജാമ്യമില്ലാത്ത വാക്‌കുപ്പുകൾ ഉൾപ്പെടുന്ന കേസുകളാണ്.  ഇസ്‌ലാം മതം സ്വീകരിച്ച കമൽ സി ചവറ ഇതൊക്കെ ഇസ്‌ലാം മതം പഠിപ്പിക്കുന്നതാണോ. ഇയാളുടെ ചെയ്തികൾ ഇങ്ങനെയാണെങ്കിൽ ഇസ്‌ലാം മതത്തിന്റെ ഏഴയല്വക്കത്തു വരാനും, ഇസ്‌ലാം മതക്കാരനെന്നു പറയാനും അവകാശമില്ലാത്തയാളെന്ന നിലയിൽ ഇസ്‌ലാം മത പുരോഹിതൻ മാർ തന്നെ ഇയാളെ തള്ളിപറയേണ്ടതാണ്.

കഴിഞ്ഞ വര്‍ഷമാണ് കമല്‍ സി ചവറ ഇസ്ലാം മതത്തിലേക്ക് മതം മാറിയതും പേര് മാറ്റി കമല്‍ സി നജ്മല്‍ എന്നാക്കിയതും. നജ്മല്‍ ബാബുവിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു ഇത്.

എം.എഡ് ബിരുദധാരിയാണ് ആദിവാസി വിഭാഗത്തിലെ യുവതി. പട്ടികജാതി ക്ഷേമ വകുപ്പിന് കീഴിലുള്ള ചേലക്കര എം.ആര്‍.എസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലിചെയ്യുന്ന യുവതിക്ക് മതമാറാന്‍ താല്‍പര്യമില്ല. എന്നിട്ടും കമല്‍ അതിന് നിര്‍ബന്ധിക്കുകയാണ്.

കുടുംബ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തിയാണ് കമല്‍സി എത്തിയത്. തുടര്‍ന്ന് പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാനെന്ന് പറഞ്ഞ് ഒരുദിവസം മുണ്ടൂരിലേക്ക് വിളിച്ചുവരുത്തി തന്നെ അയാള്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും എതിര്‍ത്തപ്പോള്‍ ബലാത്സംഗം ചെയ്യുകയും ചെയ്തെന്ന് യുവതി പറയുന്നു.

തുടര്‍ന്ന് മാനസികമായി തകര്‍ന്ന് കേസുകൊടുക്കാന്‍ തീരുമാനിച്ചതറിഞ്ഞ് നിയമപരമായി വിവാഹം ചെയ്തുകൊള്ളാമെന്നും കേസുകൊടുക്കരുതെന്നും കമല്‍ അപേക്ഷിച്ചു. ഈ വിവാഹത്തിന് താന്‍ നിര്‍ബന്ധിതയാകുകയായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നു. വിവാഹശേഷം ആകെയുണ്ടായിരുന്ന വീടും സ്ഥലവും അയാള്‍ വില്‍പ്പിക്കുകയും ആ പണം തട്ടിയെടുക്കുകയും ചെയ്തു.

ഇയാളുടെ ആദ്യബന്ധത്തിലെ കുട്ടിയേയും ഇയാള്‍ മതം മാറ്റാനുള്ള ശ്രമത്തിലാണ്. കുട്ടിയെ നിര്‍ബന്ധിച്ച് മതംമാറ്റത്തിന് സമ്മതിപ്പിച്ചിരിക്കുകയാണ്. ഇത് മനസിലാക്കിയ താന്‍ ഈ വിവരം കമലിന്റെ ആദ്യ ഭാര്യയെ അറിയിച്ചു. അവരും ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ അവര്‍ക്കെതിരെയും ഇയാള്‍ അപവാദ പ്രചരണങ്ങളും ഭീഷണികളും നടത്തിക്കൊണ്ടിരിക്കുകയാണെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി

No comments:

Powered by Blogger.