അമ്മയുടെയും മകളുടെയും മാറ് കടിച്ചുകീറി: പതിനേഴുകാരിക്കും അമ്മയ്ക്കും നേരെ സിപിഎമ്മിന്റെ ക്രൂര ആക്രമണമെന്നു വാർത്ത

പുലിയൂര് പഞ്ചായത്തിലെ സി.പി.എം അംഗം അമ്പിളിയുടെ മകനും ഭര്ത്താവും സുഹൃത്തുക്കളും ചേര്ന്നാണ്അമ്മയെയും മകളെയും ആക്രമിച്ചത്രെ. ആക്രമണത്തിനിടെ സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ മകന് അമ്മയുടെയും മകളുടെയും മാറ് കടിച്ചുകീറി. ഇരുവരും ഇപ്പോള് ആശുപത്രിയില് ചകിത്സയിലാണ്.

പഞ്ചായത്തില് പ്രളയ ദുരിതാശ്വാസം ലഭിച്ചതുമായി ബന്ധപ്പെട്ട തര്ക്കമാണ് ക്രൂരമായ അക്രമത്തിന് വഴിവെച്ചത്. അമ്മയുമായുള്ള വഴക്കിനിടയിൽ ഇടയ്ക്കു കയറിയ പെണ്കുട്ടിയെ അക്രമികള് മുടിക്ക് കുത്തിപ്പിടിച്ചശേഷം നെഞ്ചിന് ഇടിച്ചു നിലത്തിടുകയും ചവിട്ടുകയും ചെയ്തെന്നു പെണ്കുട്ടി പറയുന്നു. ബാറ്റുകൊണ്ടുള്ള അടിക്ക് തന്റെ ബോധം പോയന്നും കുട്ടി പറഞ്ഞു.

സിപിഎം പഞ്ചായത്ത് അംഗമായ അമ്പിളിയുടെ മകന് അഖിലാണ് തന്നെ ക്രൂരമായി അക്രമിച്ചതെന്ന് മാതാവ് പറഞ്ഞു. തന്റെ നട്ടെല്ലിന് വടിവെച്ച് അടിച്ചുവീഴ്ത്തി മാറിടത്തും കൈയ്ക്കും കടിച്ചു. ചെറുക്കാന് നോക്കിയപ്പോള് സംഘത്തിലുണ്ടായിരുന്നവർ ചേര്ന്ന് തന്നെയും മകളെയും ആക്രമിക്കുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു.

ഒരാഴ്ച മുമ്പാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ചെങ്ങന്നൂരില് നടന്നത്. അമ്പിളിയുടെ ഭര്ത്താവ് ബാബുവും മകന് അരുണും കൂട്ടുകാരും ചേര്ന്നാണ് ഇരുവരെയും അക്രമിച്ചതെന്നാണ് പരാതി. കുടുംബം സമീപിച്ച ആശുപത്രികളിലെല്ലാം ചികിത്സ നിഷേധിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന പെണ്കുട്ടിയുടെ എസ്എസ്എല്സി, പ്ലസ് ടു സര്ട്ടിഫിക്കറ്റും മറ്റു രേഖകളും ആഭരണങ്ങളും സി.പി.എം പ്രവര്ത്തകര് കവര്ന്നുവെന്ന് കുടുംബം പറഞ്ഞു. അമ്മയും മകളും വണ്ടാനത്തും കുട്ടിയുടെ പിതാവ് കരുനാഗപള്ളി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.

No comments:

Powered by Blogger.