പ്രതാപ് ചന്ദ്ര സാരംഗി: പുതിയ കുർത്തയിട്ടു സത്യപ്രതിജ്ഞ ചെയ്തു മന്ത്രിയായി

പ്രതാപ് ചന്ദ്ര സാരംഗി താങ്കൾ നാളെ പ്രധാനമത്രിയുടെ വസതിയിലേക്ക് വരണം.  അദ്ദേഹം ഒരു ചായ തായ്യാറാക്കി വെച്ചിരിക്കും.  കേട്ട പാതി കേൾക്കാത്ത പാതി സാരംഗി നേരെ ഓടിയത് തുണിക്കടയിലേക്ക്. ഒരു പുതിയ വെള്ള കുർത്തയും, പൈജാമയും വാങ്ങണം.  പ്രധാനമന്ത്രിയുടെ വസതിയല്ലേ.  വൃത്തീം, വെടുപ്പുമായി പോകണമെല്ലോ.  പത്തു നാനൂറു രൂപയ്ക്കു ഒരു കുർത്ത കിട്ടും. നൂറ്റമ്പതു രൂപയ്ക്കു പൈജാമയും കിട്ടും. കൂടുതൽ സ്റ്റൈലൊന്നും നോക്കിയില്ല.  കിട്ടിയതെടുത്തു. ചായ കുടിക്കാൻ എത്തിയപ്പോ പറഞ്ഞു നിങ്ങൾ മന്ത്രിയാണെന്ന്.

ഒഡീഷയിലെ ബലാസോര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒരു കോടീശ്വരനായിരുന്ന്  രബീന്ദ്ര ജെനയെ. അദ്ദേഹം ബിജെഡി സ്ഥാനാര്‍ഥിയായിരുന്നു. എതിർ സ്ഥാനത്തു വന്നത് ഒരു ദരിദ്രൻ. 'അമ്മ കഴിഞ്ഞ വർഷം മരിച്ചു പോയി.  പിന്നെ ഒറ്റയാൾ ജീവിതം. പേര്  പ്രതാപ് ചന്ദ്ര സാരംഗി. രബീന്ദ്ര ജെനയക്കു മത്സരം അതോടെ ഒരു തമാശയായി. വോട്ടു നടന്നു. പെട്ടി പൊട്ടിച്ചു. 12,956 വോട്ടുകള്‍ക്ക് ജനയാ പരാജയപ്പെട്ടു. സാരംഗി ജയിച്ചു.

64 കാരനായ പ്രതാപ് ചന്ദ്ര സാരംഗി, തൂക്കി നോക്കിയാൽ 50 കിലോ കാണും.  ദാരിദ്ര്യമാണ് 51 കിലോയിലേക്കു ത്രാസ്സിന്റെ സൂചി ചലിക്കാത്തത്. രാജ്യത്തിന്റെ ഉന്നമനവും ഗ്രാമങ്ങളുടെ വികസനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാരംഗി രണ്ട് തവണ ഒഡീഷ നിയമസഭയില്‍ അംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഈ സ്വയംസേവകന് സ്വന്തമായുള്ളത് ഒരു കുടിലും സൈക്കിളും മാത്രം.

ഒഡീഷയിലെ ഗ്രാമങ്ങളുടെ വികസനത്തിന് വേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിച്ചതിന് ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ അംഗീകാരമാണ് എംപി സ്ഥാനം. ചെറുപ്പത്തില്‍ തന്നെ ആത്മീയതയില്‍ തല്‍പ്പരനായ ഇദ്ദേഹം ഭാരതത്തെ മാതാവായി കണ്ടാണ് സേവനം ആരംഭിച്ചത്. പാവപ്പെട്ട ഗ്രാമങ്ങളിലെ കുട്ടികള്‍ക്കായി വിദ്യാലയങ്ങള്‍ തുടങ്ങി. നൂറിലധികം സ്‌കൂളുകളാണ് സാരംഗി സ്ഥാപിച്ചത്. തുടര്‍ന്ന് സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കു രൂപം നല്‍കിയ അദ്ദേഹം കളളപ്പണത്തിനും മദ്യത്തിനും എതിരെയുള്ള പ്രചാരണത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു.

ജീവിതം പോലെ തന്നെ ലളിതമായിരുന്നു പ്രതാപ് ചന്ദ്ര സാരംഗിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും.സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയില്‍ ആയിരുന്നു യാത്ര. തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്ലാ സന്നാഹങ്ങളും ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. ഒന്നും വേണ്ട എന്ന് പറഞ്ഞു.  സാറങ്ങിക്കറിയാം ബലാസോര്‍ എന്ന മണ്ഡലത്തിലെ ജനങ്ങളെ. 

No comments:

Powered by Blogger.